മാധ്യമപ്രവർത്തക ശ്രുതിയുടെ മരണകാരണം ഭർതൃപീഡനം, ശബ്ദരേഖ പുറത്ത്
ബംഗളൂരു/ മലയാളി മാധ്യമപ്രവർത്തക ശ്രുതിയുടെ മരണത്തിന് കാരണം ഭർതൃപീഡന മെന്ന് ചൂണ്ടിക്കാട്ടുന്ന ശബ്ദരേഖ പുറത്ത് വന്നു. ഭർത്താവ് അനീഷ് തന്നെ ഉപദ്രവിക്കുന്നു വെന്ന് ശ്രുതി പറയുന്ന ശബ്ദരേഖയാണ് പുറത്തുവന്നിരിക്കുന്നത്. അനീഷ് അടിച്ചുവെന്നടക്കം ശ്രുതി ശബ്ദരേഖയിൽ പറഞ്ഞിട്ടുണ്ട്. വീട്ടുകാർക്ക് അയച്ച ശബ്ദരേഖയിൽ അനീഷിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉള്ളത്.
ശ്രുതിയുടെ മരണത്തിന് പിന്നാലെ അനീഷ് ഒളിവിൽ പോവുകയായിരുന്നു. അനീഷിനെ പൊലീസിന് ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. അനീഷിനെതിരെ ഭർതൃപീഡനത്തിന് കേസ് എടുക്കാൻ പോലീസ് തയ്യാറായില്ലെന്ന് ആരോപണവും ഉണ്ട്. ഭർതൃപീഡനത്തിന് തെളിവില്ലെന്നാണ് പൊലീസ് നേരത്തെ പറഞ്ഞത്. അനീഷിന്റെ അറസ്റ്റ് വൈകുന്നതിനിടെയാണ് ശബ്ദരേഖ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ശ്രുതിയുടെ മരണത്തിൽ അന്വേഷണം വൈകുന്നതിൽ പ്രതിഷേധിച്ച് കുടുംബം കർണാടക സർക്കാരിനെ സമീപിച്ചിരുന്നു. തുടർന്ന് ബംഗളൂരു പൊലീസിലെ പ്രത്യേക അന്വേഷണസംഘത്തിന് കേസ് അന്വേഷിക്കുന്നതിന് ചുമതല നൽക്കുകയായിരുന്നു.
ബംഗളൂരുവിലെ ഫ്ലാറ്റിലാണ് ശ്രുതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഐടി ജീവനക്കാരനായ ഭർത്താവ് അനീഷ് കോറോത്തിൻറെ പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് ശ്രതിയുടെ കുടുംബം ആരോപിച്ചിരുന്നു. ശ്രുതി മരിച്ച് മാസങ്ങൾ പിന്നിട്ടിട്ടും ഒളിവിൽ പോയ അനീഷിനെ കണ്ടെത്താൻ പോലും പൊലീസ് ശ്രമിച്ചിട്ടില്ല. ശ്രുതിയുടെ മരണവിവരം പുറത്തറിഞ്ഞ ശേഷം അനീഷ് ഫോൺ ഓഫ് ചെയ്ത നിലയിലാണ് എന്നാണു പോലീസ് ഇതേ പറ്റി പറയുന്നത്.