ഭാര്യയെ കൊല്ലാൻ വാടക കൊലയാളികളെ ഏർപ്പാടാക്കിയ ഭർത്താവ് മരണാനന്തര ചടങ്ങുകൾ നടക്കുമ്പോൾ ഭാര്യയെത്തിയപ്പോൾ ഞെട്ടി.
മറ്റൊരാളുമായി അവിഹിതമുണ്ടെന്ന് തെറ്റിദ്ധരിച്ച് ഭാര്യയെ കൊലപ്പെടുത്താൻ വാടക കൊലയാളികളെ ഏർപ്പാടാക്കിയ ഭർത്താവ് മരണാനന്തര ചടങ്ങുകൾ നടക്കുമ്പോൾ ഭാര്യയെത്തിയപ്പോൾ ഞെട്ടി. മെൽബൺ സ്വദേശിയായ നോയ്‌ല റുകുണ്ടോയുടെ ഭർത്താവ് ആണ് അവരെ കൊലപ്പെടുത്താൻ വാടക കൊലയാളികളെ ഏർപ്പാടാക്കിയത്. വാടക കൊലയാളി ആവട്ടെ അവരെ കൊന്നില്ല. ഒപ്പം യുവതിയെ കൊലപ്പെടുത്താൻ ഭർത്താവ് നടത്തിയ ശ്രമത്തിന്റെ സത്യാവസ്ഥ അവളോട് തുറന്ന് പറയുകയായിരുന്നു.
ഭാര്യ കൊല്ലപ്പെട്ടു എന്ന് കരുതിയിരുന്ന ഭർത്താവ് ശവസംസ്‌കാര ചടങ്ങുകൾ നടത്തി. യുവതി തട്ടിക്കൊണ്ടുപോയി ഒരു മാസത്തിനുശേഷം അവൾ വീട്ടിൽ മടങ്ങി എത്തി. സ്വന്തം ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാനായാണ് അവർ എത്തിയത്. അവളെ കണ്ട ഭർത്താവ് ഞെട്ടി. ഭർത്താവിന്റെ കള്ളത്തരം കോടതിയ്ക്ക് മുന്നിൽ തലനാരിഴക്ക് കീറിക്കാട്ടി യുവതി തന്നെ ചതിച്ച ഭർത്താവിനെ ഒടുവിൽ ജയിലിലാക്കി.
ഭാര്യക്ക് മറ്റൊരാളുമായി അവിഹിതമുണ്ടെന്ന് തെറ്റിദ്ധരിച്ചാണ് ഭർത്താവ് ബലേംഗ കലാല അവളെ കൊലപ്പെടുത്താൻ കൊലയാളികളെ നിയമിക്കുന്നത്. അവളുടെ രണ്ടാനമ്മ മരിച്ചതിനെ തുടർന്ന് നാട്ടിൽ എത്തിത്തുമ്പോഴാണ് തന്നെ ചതിച്ച ഭാര്യയോട് പ്രതികാരം തീർക്കാൻ അയാൾ തീരുമാനിക്കുന്നത്. രണ്ടാനമ്മയുടെ മരണാന്തര ചടങ്ങിന് ശേഷം, അവൾ വളരെ ക്ഷീണിതയായിരുന്നു. അവൾ വൈകാരികമായി തളർന്നുപോയിരുന്നു. അൽപ്പം ശുദ്ധവായു കിട്ടാൻ പുറത്തൊക്കെ ഒന്ന് നടന്ന് വരാൻ കലാല അവളോട് ആവശ്യപ്പെടുക യായിരുന്നു. അവൾ അയാൾ പറഞ്ഞത് കേട്ടു. പുറത്തിറങ്ങിയ അവളെയും കാത്ത് തോക്കുമായി ഒരാൾ നില്പുണ്ടായിരുന്നു. അയാൾ അവളെ ഒരു കാറിൽ കയറ്റി ദൂരെയുള്ള ഒരു കെട്ടിടത്തിലേയ്ക്ക് കൊണ്ട് പോയി. അവിടെ വേറെയും ആളുകളുണ്ടായിരുന്നു. അവിടെ എത്തിയപ്പോൾ അവർ ആരെയോ ഫോണിൽ വിളിച്ചു. “നിന്നെ കൊല്ലാൻ ഞങ്ങൾക്ക് പണം തന്നത് ആരാണോ അയാളെ ഞങ്ങൾ വിളിക്കാൻ പോവ്വാ” ഒരു തോക്കുധാരി പരിഹസിച്ചു. അയാൾ ഫോൺ എടുത്ത് പറഞ്ഞു, “അവൾ ഇവിടെയുണ്ട്”. അപ്പോൾ മറുതലയ്ക്കൽ നിന്ന് അവളുടെ ഭർത്താവിന്റെ ശബ്ദം കേട്ടു: “അവളെ കൊല്ലൂ.”എന്നായിരുന്നു അത്.
ഭാര്യയുടെ മൃതദേഹം എവിടെയാണ് കൊണ്ട് തള്ളാൻ പോകുന്നതെന്ന് കലാലയോട് അവർ പറയുന്നത് കേട്ട് നോയ്‌ല ബോധരഹിതയാവുകയായിരുന്നു. പിന്നീട് തീർത്തും അപ്രതീക്ഷി തമായ കാര്യങ്ങളായിരുന്നു നടന്നത്. തട്ടിക്കൊണ്ടുപോയവർ അവളെ കൊന്നില്ല. “ഞങ്ങൾ നിന്നെ കൊല്ലാൻ പോകുന്നില്ല. ഞങ്ങൾ സ്ത്രീകളെയും കുട്ടികളെയും കൊല്ലില്ല.” അവർ യുവതിയുടെ പറഞ്ഞു. മാത്രമല്ല സംഘത്തിന് നോയ്‌ലയുടെ സഹോദരനെ അറിയാമാ യിരുന്നു. രണ്ട് ദിവസത്തിന് ശേഷം അവർ അവളെ വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കൊലപാതക ശ്രമത്തിന്റെ തെളിവുകൾ അവർ അവൾക്ക് കൈമാറുകയുമുണ്ടായി. എത്രയും വേഗം എവിടെയെങ്കിലും പോയി രക്ഷപ്പെടാൻ സംഘം അവളോട് ആവശ്യപ്പെട്ടു. അല്ലെങ്കിൽ അവൻ ഇനിയും അവളെ കൊല്ലാൻ ശ്രമിക്കും. അവർ ഉപദേശിച്ചു.
ഇതിനിടെ തന്റെ ഭാര്യ ഒരു ദാരുണമായ അപകടത്തിൽ കൊല്ലപ്പെട്ടതായി അയാൾ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും പറഞ്ഞു. എന്നാൽ, അയാളുടെ കള്ളക്കളി കൈയോടെ പിടിക്കാൻ യുവതി മെൽബണിലേയ്ക്ക് മടങ്ങിയെത്തി. കലാലയെ കാണാൻ നേരെ വീട്ടിലേക്ക് പോയി. കലാല തന്റെ ഭാര്യയുടെ ശവസംസ്കാര ചടങ്ങുകൾ നടത്തുകയായിരുന്നു. അതിഥികൾ പിരിഞ്ഞു പോകുന്നത് വരെ അവൾ പുറത്ത് കാറിൽ കാത്ത് നിന്നു. അതിഥികൾ പോയതിനുശേഷം അവൾ വീടിനകത്തേക്ക് കയറി. പ്രതീക്ഷിക്കാതെ അവളെ കണ്ട ഭർത്താവ് ഞെട്ടി പോയി. വിറങ്ങലിച്ചു നിന്ന ഭർത്താവിനെ നോക്കി, അവൾ പറഞ്ഞു, “സർപ്രൈസ്! ഞാൻ ഇപ്പോഴും ജീവനോടെയുണ്ട്.”
പിന്നീട് അവൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഗൂഢാലോചനയുമായി തനിക്ക് ബന്ധമില്ലെന്ന് കലാല ആദ്യം പറഞ്ഞൊഴിയാണ് നോക്കി. പക്ഷെ നടന്നില്ല. നോയ്‌ലയുടെ പക്കലുള്ള തെളിവുകൾക്ക് പുറമേ, പൊലീസ് അയാളുടെ ഫോൺ സംഭാഷണം ട്രാപ്പ് ചെയ്തു. തുടർന്ന് അയാൾ നിയമത്തിന് മുന്നിൽ കുറ്റക്കാരനായി തെളിഞ്ഞു. കോടതി കലാലയെ ഒമ്പത് വർഷത്തെ തടവിന് ശിക്ഷിച്ചു. എന്നാൽ നോയ്‌ലയ്ക്ക് ഭർത്താവിനോട് യാതൊരു പകയുമില്ല. “അയാളും ഒരു മനുഷ്യനാണ്. ഞാൻ അയാളോട് ക്ഷമിക്കുന്നു” അവൾ പറഞ്ഞതായി ബി ബി സി റിപ്പോർട്ട് ചെയ്യുന്നു.