Editors PicksFeaturedKeralaLatest NewsLocal NewsMost Popular NewsPoliticssocial mediaviral newsviral story

പിസി ജോർജിന്റേത് അറവുശാലയിലെ പോത്തിന്റെ കരച്ചിലെന്ന് മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം/ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരാമർശങ്ങൾ നടത്തിയ പൂഞ്ഞാർ മുൻ എംഎൽഎ പിസി ജോർജിനെതിരെ മന്ത്രി വി ശിവൻകുട്ടിയുടെ മറുപടി. പിണറായി വിജയന് പിസി ജോർജിന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ശിവൻകുട്ടി വ്യക്തമാക്കുന്നു. ഫെയ്സ്ബുക്കിലിട്ട കുറിപ്പിലാണ് ശിവൻകുട്ടി ഇങ്ങനെ പറഞ്ഞിരിക്കുന്നത്.

ഫേസ് ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ.

അറവുശാലയിലെ പോത്തിന്റെ കരച്ചിലാണ് പിസി ജോർജിൽ നിന്നുണ്ടാകുന്നത്. സഖാവ് പിണറായി വിജയൻ ആരെന്ന് ജനത്തിനറിയാം. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗവും ബഹു.സംസ്ഥാന മുഖ്യമന്ത്രിയുമായ പിണറായി വിജയന് പിസി ജോർജിന്റെ സർട്ടിഫിക്കറ്റ് വേണ്ട. വർഗീയവിഷം തുപ്പിയാൽ ഇനിയും അകത്തു കിടക്കേണ്ടി വരും. രാജ്യത്തിന്റെ നിയമ സംവിധാനം അതാണ് പറയുന്നത്.

പിസി എന്ന ഇനീഷ്യലിനെ ഏറ്റവും മോശമായി ചിത്രീകരിച്ച പാർട്ടിക്കൊപ്പമാണ് പിസി ജോർജ് ഇപ്പോഴുള്ളത്. വർഗീയ വിഭജനം ഉന്നം വച്ചുള്ള നീക്കങ്ങൾ ആണ് സംഘപരിവാറിൽ നിന്ന് ഉണ്ടാകുന്നത്. പി സി ജോർജിനെ അതിനുള്ള കരുവാക്കുകയാണ്.

രാഷ്ട്രീയ ജീവിതത്തിൽ വർഗീയ സംഘടനകളുമായി പിസി ജോർജ് നിരവധി തവണ ആത്മബന്ധം സ്ഥാപിക്കാൻ ശ്രമിച്ചിട്ടുണ്ട്. അത് തിരിച്ചറിഞ്ഞാണ് കേരള ജനത പി സി ജോർജിനെ തോൽപ്പിച്ച് വീട്ടിൽ ഇരുത്തിയത്. പി സി ജോർജിനോ അദ്ദേഹം ഇപ്പോൾ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനങ്ങൾക്കോ കേരളത്തിലെ സമാധാനാന്തരീക്ഷം തകർക്കാൻ കഴിയില്ല. ശക്തമായ ഒരു സർക്കാർ ഇവിടുണ്ട്. കൗണ്ട് ഡൗൺ തുടങ്ങിയത് ആരുടേതാണെന്ന് കാലം തെളിയിക്കും.

Back to top button